
അവളുടെ
കയ്യിലെപ്പോഴും
ഞൊറി ഞൊറിയായി
റോസ് പൂവ് പോലെ
ചുരുണ്ടിരിയ്ക്കും.
കാത്തിരുന്ന്
കാണാതെ മടങ്ങുമ്പോള്‍
ഇരിപ്പിടത്തില്‍
അടയാള വാക്യമായി
ഞാന്‍ വന്ന് പോയെന്നു പറഞ്ഞ്
നേര്‍ത്ത കാറ്റില്‍
വിറച്ചിരിയ്ക്കും.
നഷ്ട ബോധത്തോടെ
കയ്യിലെടുത്താല്‍
വിയര്‍പ്പിന്റെ
ഉമിനീരിന്റെ
കണ്ണീരിന്റെ
സുഗന്ധത്താല്‍
പോട്ടെ,പിന്നെക്കാണാമെന്നു ചൊല്ലി
അതെന്നെ
ആശ്വസിപ്പിച്ചു കൊണ്ടിരിയ്ക്കും...!
ഹായ് രുചിയുള്ള കവിത
ReplyDeletenalla varikal...good
ReplyDelete:)
ReplyDelete